പേജുകള്‍‌

2010, ജൂൺ 2, ബുധനാഴ്‌ച

ആഞ്ചിയോഗ്രാം

പ്രിയമുള്ളവരേ... വാക്കുകള്‍ കുട്ടിവെച്ച് വരികളാക്കിയാല്‍ കവിതയാവില്ലെന്നറിയാം എന്നാലും മോഹങ്ങളല്ലേ......ക്ഷമിക്ക്യ ....സഹിക്ക്യ....അല്ലെങ്കില്‍ തന്നെ പലതും സഹിക്കേണ്ടവരുംപൊറുക്കേണ്ടവരുമല്ലേ നമ്മള്‍ . .നമുക്കിങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞും, പാടിയും അറിവുകള്‍ കൈമാറിയും ക്രമേണ നല്ല സുഹ്ര്'ത്തുക്കളാവാം . നല്ല സുഹ്ര്'ത്തുക്കളെ കിട്ടുവാന്‍ വലിയ പ്രയാസമുള്ള കാലമല്ലേയിത്. സൌഹ്ര്'ദ ബന്ധം ശക്തമായാല്‍ പിന്നെ നമുക്ക് സുഖ ദുഖഃങ്ങളും ചേതനകളും വേദനകളും ചിന്തകളുമൊക്കെ പങ്കുവെക്കാമല്ലെ. ആഹാ..എന്തു രസമായിരിക്കും . ആ രസത്തിലേക്കു പ്രവേശിക്കുവാനുള്ള വഴി തുറക്കാം . ഓരോ അറിവും ഓരോ മുറിവാണെന്നതു പോലെ ഓരോ യാത്രയും വ്യത്യസ്തമായ ഓരോ അനുഭവമാണ്'. വ്യത്യസ്തമായ സ്ഥലങ്ങളിലേക്കുള്ള യാത്ര പോലെത്തന്നെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കുള്ള യാത്രയും പുത്തന്‍ അനുഭവങ്ങളാണ്'. ഭുമിമലയാളം എന്ന പെറ്റമ്മയെ പിരിഞ്ഞ് ഈയുള്ളവന്‍ ഗള്‍ഫിലെ സലാലയെന്ന പോറ്റമ്മയുടെ തണലിലായി. ആയമ്മയുടെ റൊട്ടിയും പാലും കഴിച്ച് ചോരയും നീരും വെച്ച് കൊഴുത്തു തടിച്ചപ്പോള്‍ പിന്നെ യാത്രകളായി.അങ്ങിനെ യൂറോപ്യന്‍ രാജ്യങ്ങളും കിഴക്കനേഷ്യന്‍ രാജ്യങ്ങളും മിഡിലീസ്റ്റുമൊക്കെ കറങ്ങി വ്യത്യസ്തമായ തീറ്റകളും അനുഭവങ്ങളും സംസ്കാരങ്ങളുമേറ്റുവാങ്ങി വീണ്ടും പോറ്റമ്മയുടെ തൊട്ടിലില്‍ താരാട്ടുകേട്ടു സുഖശയനത്തില്‍ മുഴുകിയപ്പോഴാണ്'അടുത്തയാത്രയുടെ വിളി വന്നത്. തികച്ചും വ്യത്യസ്തമായ ഒരു യാത്ര.സുഖകരമായ അവസ്ഥയില്‍ നിന്നും അസുഖകരമായ അസുഖാവസ്ഥയിലേക്ക്. അവിടെ നിന്നും ചികില്‍സ തേടി മറ്റൊരു യാത്ര. ആ യാത്രയിലാണ്' ഞാന്‍ ആഞ്ചിയോഗ്രാം എന്ന പരിശോധനാ രീതിയെ പരിചയപ്പെടുന്നത്. ആരീതി എനിക്കിഷ്ടപ്പെട്ടു. അതും ഒരുപുതിയ അനുഭവമായിരുന്നു. അതുഞാന്‍ കവിതാ രൂപത്തില്‍ എഴുതിനോക്കി. അതാണ്'.......
"ആന്‍ഞ്ചിയോഗ്രാം"

തുര ശുശ്രൂഷകളെത്ര സുതാര്യമിപ്പോള്‍
നൂതന ശാസ്ത്രവിദ്യകളരങ്ങേറുന്നതനുദിനം
വേദനകളകറ്റുവാനാശ്വാസവചനങ്ങള്‍പോലും
ആധുനികതകളേറ്റുവാങ്ങിപ്പുതുരീതിയായി.
നെഞ്ചുവേദനയെന്നുകേട്ടാല്‍ കുടുംബത്തിന്‍
നെഞ്ചകം പിളരുന്നതു കഴിഞ്ഞകാലം
ആഞ്ചിയോഗ്രാമിലറിയാം ഹ്ര്'ത്തിലെത്തടസ്സങ്ങള്‍
ആഞ്ചിയോപ്ലാസ്റ്റിയിലതു മാറ്റുന്നതു പുതിയ ലോകം.

കുഴല്‍ വെച്ചു നോക്കി ഡോക്ടറിരുത്തിയും കിടത്തിയും
നിഴല്‍പോലെ നഴ്സുമാരാജ്ഞക്കു കാതോര്‍ത്തുനിന്നു.
തുഴപോയ തോണിപോല്‍മനംലക്ഷ്യമില്ലാതലയവെ -
കുഴപ്പമി"ല്ലീസിജിയെടുക്കണമെക്സറേയും" "ബ്ലഡും"നോക്കണം
പഴക്കമേറെയായില്ലെ പ്രഷറിന്നും, ഷുഗറിന്നും മരുന്നുകള്‍
കഴിവതുംനിര്‍ത്താം നടത്താം നാളെത്തന്നെ"യാഞ്ചിയോ"

വെള്ളരിപ്രാക്കള്‍തന്‍ചിറകടിയൊച്ചയും , കുറുകലും
തുള്ളിക്കൊരുകുടംപെയ്യുംപേമാരിത്താളവും കേട്ടുണരവേ-
വെള്ളപ്പട്ടില്‍പൊന്‍തൊങ്ങലുപോലൊരു നഴ്സിന്‍കിളിമൊഴി
വെള്ളത്തുണിയുടുക്കണമടിയിലൊന്നുംവേണ്ടതിന്‍മുന്‍പീ
കള്ളിത്തുണിമാറ്റിത്തോര്‍ത്തുടുത്തോളൂ ക്ഷൌരംചെയ്യേണമടിമുടി.
തള്ളിവന്നചിരിയുള്ളിലൊതുക്കിദുഖിതയായടുത്തു നില്പൂ പ്രിയ ഭാര്യ.
തുള്ളിക്കളികളാല്‍ മനം നിറമുള്ള ക്ഷൌരസ്വപ്നങ്ങളില്‍ മുഴുകവേ
വെള്ളിടിവെട്ടുമ്പോലൊരു ശബ്ദം രോഗിവരണം രോമം കളയാന്‍ വന്നവന്‍ഞാന്‍.

എല്ലാംകളഞ്ഞു വളര്‍ന്നരോമങ്ങളെല്ലാം തുടച്ചയാള്‍ പരുക്കന്‍ കൈകളാല്‍ ചത്ത-
പല്ലിതന്‍ദേഹംപോലാക്കി രോമാവ്ര്'തമെന്‍ മേനിയും കൈകാല്‍കളും.
കള്ളിമാറ്റി വെള്ളയുടുത്തു തൂവല്‍കൊഴിഞ്ഞ കോഴിപോല്‍നില്‍ക്കേ-
വെള്ളാമ്പല്‍ വിടര്‍ന്നപോലൊരു നഴ്സിന്‍തേന്മൊഴി പോകാം "തിയ്യെറ്ററില്‍"

പണ്ടത്തെ ക്ര്'സ്തീയമുത്തശ്ശിതന്‍ റൌക്ക പോലൊരു ജാക്കറ്റണിഞ്ഞുന്തു-
വണ്ടിക്കസേരയിലിരുന്നെത്തിയതടിപൊളിയാഞ്ചിയോ തിയ്യെറ്ററില്‍.

ഹാ ഇതെന്തുലോകംഡോക്ടറും, നഴ്സും രോഗിയുമെല്ലാമൊരേജാക്കറ്റില-
ഹോ രാത്രംപൊരുതുന്നു കാലന്റെ കൈകളില്‍ നിന്നും ജീവനെ രക്ഷിക്കുവാന്‍.
പാല്‍പുഞ്ചിരിയിലമ്ര്'തംപകര്‍ന്നൊരു സോദരി പറഞ്ഞു കിടക്കാമീക്കട്ടിലില്‍.
കാല്‍ക്കക്ഷവുംകൈകളുംതടവി നാഡിപിടിച്ചുഡോക്ടര്‍പറഞ്ഞാഞ്ചിയോ കയ്യിലാവാം.

മോണകാട്ടിച്ചിരിക്കുന്നൊരുസിസ്റ്റര്‍ സ്നേഹാദരങ്ങളാല്‍മൊഴിഞ്ഞു
മോണിട്ടറില്‍നോക്കിക്കിടന്നോളൂ കാണാംഹ്ര്'ദയത്തിന്‍കാഴ്ചകളവിടെ
കണിക്കൊന്നപൂത്തപോലൊരു സിസ്റ്റര്‍പയ്യെക്കയ്യില്‍കയറ്റിയൊരുസൂചി
മണമുള്ളൊരൌഷധംവലംകയ്യില്‍പുരട്ടി ഡോക്ടറുംകയറ്റിക്കടുപ്പത്തിലൊരുസൂചി
കാണാം ഹ്ര്'ത്തിലെത്തടസ്സങ്ങള്‍തേടിക്കേബിളിന്‍യാത്ര ഞരമ്പിലൂടെ
പണിയെടുത്തുകേബിള്‍തിരിച്ചെത്തിയഞ്ചുമിനിറ്റിനുള്ളില്‍ക്കഴിഞ്ഞാഞ്ചിയോഗ്രാം.

പേരുകേട്ടപ്പോള്‍ഭയത്താലുറക്കത്തില്‍പറഞ്ഞാഞ്ചിയോ ആഞ്ചിയോ
പേരിന്നുപോലുമില്ലൊരുവേദനയകത്തുംപുറത്തും "ഇതുതാനഞ്ചിയോഗ്രാം"

1 അഭിപ്രായം:

നാട്ടുവഴി പറഞ്ഞു...

തള്ളിവന്നചിരിയുള്ളിലൊതുക്കിദുഖിതയായടുത്തു നില്പൂ പ്രിയ ഭാര്യ.
തുള്ളിക്കളികളാല്‍ മനം നിറമുള്ള ക്ഷൌരസ്വപ്നങ്ങളില്‍ മുഴുകവേ

കലക്കി..........